2015 ജൂലൈ 27, തിങ്കളാഴ്‌ച

Timely News | Idukki News | vbc news

Timely News | Idukki News | vbc newsമുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാം അന്തരിച്ചു. 

സിഗ്നല്‍ തെറ്റിച്ച് മന്ത്രി വാഹനം; അസംതൃപ്തി പ്രകടിപ്പിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തു

സിഗ്നല്‍ തെറ്റിച്ച് മന്ത്രി വാഹനം; അസംതൃപ്തി പ്രകടിപ്പിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തു


കായംകുളം: ഉദ്ഘാടന ദിവസംതന്നെ സിഗ്നല്‍ തെറ്റിച്ച് മന്ത്രി വാഹനത്തിന്‍െറ ചീറിപ്പായല്‍. അസംതൃപ്തി പ്രകടിപ്പിച്ച യുവാവിനെ വീടുവളഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്തു. എം.എസ്.എം കോളജിന് സമീപം താമസിക്കുന്ന യുവാവാണ് മന്ത്രി കെ. ബാബുവിന്‍െറ നിയമലംഘനത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ചത്.
ദേശീയപാതയില്‍ ഒ.എന്‍.കെ ജങ്ഷനില്‍ ഞായറാഴ്ച വൈകുന്നേരമാണ് മന്ത്രി ബാബുവിന്‍െറ വാഹനം സിഗ്നല്‍ ലംഘിച്ച് കടന്നുപോയത്. അപകടങ്ങള്‍ പതിവായ നാല് റോഡുകളുടെ സംഗമ സ്ഥാനമായ ഒ.എന്‍.കെ ജങ്ഷനിലെ സിഗ്നല്‍ സംവിധാനത്തിന്‍െറ ഉദ്ഘാടനം ഞായറാഴ്ച രാവിലെയായിരുന്നു. സമയക്രമീകരണത്തിലെ സാങ്കേതിക പ്രശ്നം കാരണം തുടക്കദിവസം തന്നെ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് ശക്തമായിരുന്നു. വൈകുന്നേരം നാല് മണിയോടെ മന്ത്രിയുടെ വാഹനം ഇവിടെയത്തെിയത്. ചുവന്ന ലൈറ്റ് തെളിഞ്ഞ്നിന്നിട്ടും മന്ത്രി വാഹനം മുന്നോട്ടുപോയതോടെയാണ് ബൈക്കില്‍ നിന്ന യുവാവ് അസംതൃപ്തി പ്രകടിപ്പിച്ചത്. ‘നിയമം പാലിക്കേണ്ടവര്‍ തന്നെ നിയമം ലംഘിക്കുന്നത് ശരിയാണോയെന്ന്’ മന്ത്രിയുടെ ഡ്രൈവറോടാണ് യുവാവ് ആദ്യം ചോദിച്ചത്. ഈ സമയം കാറിന്‍െറ പിറകില്‍ നിന്നും എത്തി നോക്കിയ മന്ത്രിയോട് ‘സര്‍ ഇതിനകത്ത് ഉണ്ടായിരുന്നിട്ടാണോ ഇത്തരം നടപടിയെന്ന്’ -ചോദിച്ചപ്പോള്‍ യുവാവിനെ തൊഴുതുകാണിച്ച് വാഹനം മുന്നോട്ടുപോകുകയായിരുന്നു. ഗണ്‍മാന്‍ യുവാവിന്‍െറ വാഹന നമ്പര്‍ കുറിച്ച് പൊലീസിന് കൈമാറി. പൊലീസ് യുവാവിന്‍െറ വീട്ടിലത്തെി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി ജനം തടിച്ചുകൂടിയതോടെ പൊലീസ് വെട്ടിലായി. വീടുവളഞ്ഞ് കസ്റ്റഡിയിലെടുക്കാന്‍ മാത്രമുള്ള കുറ്റം എന്താണെന്ന് വിശദീകരിക്കാനാകാതെ കുഴങ്ങിയ പൊലീസ് ഗത്യന്തരമില്ലാതെ രാത്രി എട്ട് മണിയോടെ യുവാവിനെ വിട്ടയക്കുകയായിരുന്നു
.

2015 ജൂലൈ 17, വെള്ളിയാഴ്‌ച

Timely News | Idukki News | vbc news

Timely News | Idukki News | vbc news





ithil avasanam parayunna kaakki aniyaan pattatha police officer ippol ernakulam kalyaninu munpil kaakki aninju kaavalkkaranaayi nilppuntu

മകനെഅന്വേഷിച്ച്എത്തിയ മാതാപിതാക്കള്‍ക്കളെക്കൊണ്ട് പൊലീസുകാര്‍ മകന്റെമലവും മൂത്രവും കോരിച്ചു.

മകനെഅന്വേഷിച്ച്എത്തിയ മാതാപിതാക്കള്‍ക്കളെക്കൊണ്ട്
പൊലീസുകാര്‍ മകന്റെമലവും മൂത്രവും കോരിച്ചു.
കുറവിലങ്ങാട്: പൊലീസ് കസ്റ്റഡിയിലെടുത്തയുവാവിനെ തിരക്കി പൊലീസ്റ്റേഷനിലെത്തിയ മാതാപിതാക്കള്‍ക്കാകാണാനായത് നഗ്നനാക്കിപെരുമഴയത്ത് സ്റ്റേഷന്റെപിനിന്നിലെമുറ്റത്ത് മൃതപ്രായനായിട്ടിരിക്കുന്ന മകനെ. മഴനനഞ്ഞ് അബോധാവസ്ഥയില്‍കിടക്കുന്നയുവാവിനെ ചൂണ്ടിസ്‌റ്റേഷനിലെ അഡീഷണല്‍ എസ് ഐയുടെ മാതാപിതാക്കളോടുള്ളചോദ്യം ഇങ്ങനെയായിരുന്നു ഇവനാണോ നിങ്ങളുടെ മകനെന്ന് നോക്ക്. മക്കളെ ഇങ്ങനെയാണോ വളര്‍ത്തേണ്ടതെന്ന പരിഹാസത്തില്‍ പൊതിഞ്ഞ ഉപദേശവുംകൂടിനല്‍കാനും എഎസ് ഐ മറന്നില്ല. മരങ്ങാട്ടുപിള്ളി പാറയ്ക്കല്‍ വിശ്വംഭരന്‍ ലീലാ ദമ്പതികളുടെ മകന്‍ സിബി(40)യെ മരങ്ങാട്ടുപിള്ളി പൊലീസ് പിടികൂടിസ്റ്റേഷനിലേക്ക് കൊണ്ടുപോയവിവിരം അറിഞ്ഞ് തിങ്കളാഴ്ച വൈകിട്ട് 8 ന്എത്തിയ മാതാപിതാക്കള്‍ക്ക് മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനില്‍നിന്നും നേരിടേണ്ടിവന്നദുരവസ്ഥയാണിത്.മകനെതിരിച്ചറിഞ്ഞവിശ്വംഭരന്‍നും ലീലയും നിലവിളിച്ച് ബഹളംവച്ചതിനേത്തുടര്‍ന്ന് രണ്ടുപോലീസുകാര്‍ ചേര്‍ന്ന് മഴയത്തുനിന്നും മൃഗത്തെപ്പോലെവലിച്ചിഴച്ച്‌സ്റ്റഷനിനുള്ളിലേക്ക് കൊണ്ടുവന്നിട്ടു. മര്‍ദ്ദനത്തേത്തുടര്‍ന്ന് മലമൂത്രവിസര്‍ജ്ജനം നടത്തിതിനാല്‍ പൊലീസുകാര്‍ ഇത് കോരിമാറ്റി സ്‌റ്റേഷന്‍വൃത്തിയാക്കാന്‍ വിശ്വംഭരനോടും അമ്മലീലയോടും ആവശ്യപ്പെട്ടു പൊലീസിനെ ഭയന്ന് വൃദ്ധമാതാപിതാക്കള്‍ മകന്‍മലമൂത്രര്‍ജ്ജനം നടത്തിഭാഗം കഴുകിവൃത്തിയാക്കിയതായി ദേശാഭിമാനിയോട് പറഞ്ഞു. രാത്രി 11.30 വരെ എസ് ഐയുടെ മുറിയില്‍പ്പോയിപലതവണ കേണപേക്ഷിച്ചിട്ടും യുവാവിനെ വിട്ടയയ്ക്കാന്‍ എസ് ഐ തയ്യാറായില്ലെന്ന് വിശ്വംഭരന്‍പറയുന്നു.രാത്രിവൈകി ഇവര്‍വീട്ടിലേക്ക് മടങ്ങി. ചൊവ്വാഴ്ച രാവിലെ 8 ന് സിബിയുടെ ബന്ധുവായ പാറയ്ക്കല്‍ ജോയിയെ ടൗണിലെ ഹോട്ടലിലെത്തികണ്ട് സിബിക്ക് സുഖമില്ലെന്നും ആസ്പത്രിയിലെത്തിക്കണമെന്നും പൊലീസ് ആവശ്യപ്പെടുകയായിരുന്നു. സി ഐടിയു യൂണിയന്‍അംഗവും തടിലോഡിംഗ് തൊഴിലാളിയുമായ സിബിയുടെ വിവിരമറിഞ്ഞ് സഹപ്രവര്‍ത്തകര്‍ഓടി സ്റ്റേഷനിലെത്തികുയായിരുന്നു.അബോധാവസ്ഥയില്‍ പൊലീസ് ജീപ്പിനുപിന്നില്‍ ഇരുത്തിയ നിലയില്‍ സിബിയെകണ്ടെത്തിയതിനേത്തുടര്‍ന്നഇവര്‍ യുവാവവിനെ പൊലീസ്ജീപ്പില്‍നിന്നുമിറക്കി ഇവരോത്തിയഓട്ടോറിക്ഷയില്‍ കയറ്റി പാലാതലൂക്കാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളേജിലുമെത്തിക്കുകയായിരുന്നു. മരങ്ങാട്ടുപിള്ളി പൊലീസുകാര്‍ പൊലീസ്ജീപ്പില്‍ സിബിആസ്പത്രിയിലെത്തിക്കാന്‍കൊണ്ടുപോവുമ്പോള്‍ പിന്‍തുടരുന്നുണ്ടായിരുന്നു. മെഡിക്കല്‍കോളേജിലെഡോക്ടര്‍മാരുടെ പരിശോധനയിലും സ്‌കാനിങിലും തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയതിനേത്തുടര്‍ന്ന് അടിയന്തിരശസ്ത്രക്രിയയ്ക്ക് വിധേയനാക്കി തുടര്‍ന്ന് ഐസിയൂവിലേക്ക് മാറ്റി. പൊലീസ് കസ്റ്റഡിയിലെടുത്തശേഷം ക്രൂരമായിമര്‍ദ്ദിച്ചതാണ് യുവാവിന്റെ ജീവന്‍ അപടത്തിലാക്കാന്‍ ഇടയാക്കിയതെന്ന് ചൂട്ടിക്കാട്ടി വിശ്വംഭരനും ഭാര്യലീലയും ജില്ലാപൊലീസ് മേധാവിക്കു പരാതിനല്‍കി. വിവരമറിഞ്ഞ് സിപി ഐ(എം) ജില്ലാസെക്രട്ടേറിയേറ്റ് അംഗം ലാലിച്ചന്‍ജോര്‍ജ്, പാര്‍ട്ടി പാലാഏരിയാസെക്രട്ടറി വി.ജി.വിജയകുമാര്‍വിജയകുമാര്‍,ഏരീയാക്കമ്മറ്റിയംഗംങ്ങളായ എ.എസ്.ചന്ദ്രമോഹന്‍,ലോക്കല്‍സെക്രട്ടറി എ.തുളസീദാസ്, കെ.സി.പ്രകാശ് എന്നിവര്‍ മെഡിക്കല്‍കോളേജിലെത്തിയിരുന്നു.