2012 മാർച്ച് 28, ബുധനാഴ്‌ച

നെയ്യശ്ശേരിയുടെ മലയാളം സാര്‍ പി. പി. ദേവസ്യ അന്തരിച്ചു. തൊടുപുഴ: നെയ്യശ്ശേരി സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌ക്കൂളിലും, കോടിക്കുളം സെന്റ്‌ മേരീസ്‌ ഹൈസ്


തൊടുപുഴ: നെയ്യശ്ശേരി സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌ക്കൂളിലും, കോടിക്കുളം സെന്റ്‌ മേരീസ്‌ ഹൈസ്‌ക്കൂളിലുമായി ഇരുപത്തി അഞ്ച്‌ വര്‍ഷം മലയാളം അധ്യാപകനായി സേവനമനുഷ്‌ഠിച്ചിട്ടുള്ള പി. പി. ദേവസ്യ പടിഞ്ഞാറെക്കുറ്റ്‌ (72) മാര്‍ച്ച്‌ 28 ന്‌ പുലര്‍ച്ചെ 2-15 ന്‌ അന്തരിച്ചു. സംസ്‌കാരം മുതലക്കോടം സെന്റ്‌ ജോര്‍ജ്‌ പള്ളി സിമിത്തേരിയില്‍ ഇന്ന്‌ രാവിലെ 10 മണിക്ക്‌. ഇദ്ദേഹം അനവധി മലയാള പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്‌്‌. അദ്ദേഹത്തിന്റെ വിവിധ പുസ്‌തകങ്ങള്‍ കേരളത്തിലെ പല സി. ബി. എസ്‌. ഇ., ഇംഗ്ലീഷ്‌ മീഡിയം സ്‌ക്കൂളുകളില്‍ മലയാളം പാഠപുസ്‌തകമായി പഠിപ്പിക്കുന്നുണ്ട്‌. ഇന്ത്യയിലും വിദേശത്തുമായി അനേകം ശിഷ്യഗണങ്ങള്‍ ആദരപൂര്‍വ്വം സ്‌മരിക്കുന്ന ദേവസ്യ സാറിന്‌ മലയാളഭാഷയുടെ അധ്യാപനത്തില്‍ സ്വന്തമായ ഒരു ശൈലിയുണ്ടായിരുന്നു. ദേവസ്യ സാറിന്റെ വേര്‍പാട്‌ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും ശിഷ്യഗണത്തിനും കുടുംബത്തിനും ഒരു തീരാനഷ്‌ടം തന്നെയാണ്‌. ഭാര്യ ചിന്നമ്മ കൊടുവേലി കാട്ടാംകോട്ടില്‍ കുടുംബാംഗമാണ്‌. മക്കള്‍ ജോഷി സെബാസ്റ്റ്യന്‍ (ന്യൂടെക്‌, തെക്കുംഭാഗം), ജെയ്‌സി, ജിന്‍സി. മരുമക്കള്‍ - ഷീബ, ബിജു പെട്ടേനാട്ട്‌ നെയ്യശ്ശേരി, റോയി കൊച്ചുപറബില്‍ വഴിത്തല

2012 മാർച്ച് 25, ഞായറാഴ്‌ച

ബ്രാഹ്മിന്‍സ്‌ കോര്‍പറേറ്റ്‌ ഓഫീസ്‌

ബ്രാഹ്മിന്‍സ്‌ കോര്‍പറേറ്റ്‌ ഓഫീസ്‌ തൊടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങി. മന്ത്രി പി.ജെ ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു.


2012 മാർച്ച് 23, വെള്ളിയാഴ്‌ച

ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്തില്‍ബജറ്റ്‌ അവതരിപ്പിച്ചു.

ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്തില്‍ 65 കോടി 14 ലക്ഷത്തി എണ്‍പത്തിയാറായിരത്തി മുന്നൂറ്റി എണ്‍പത്തി രണ്ട്‌ രൂപ വരവും അത്രയും രൂപ ചെലവും വരുന്ന ബജറ്റ്‌ അവതരിപ്പിച്ചു. വൈസ്‌ പ്രസിഡന്റ്‌ വത്സമ്മാ എബ്രാഹമാണ്‌ ബജറ്റ്‌ അവതരിപ്പിച്ചത്‌. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന്‌ ടൂറിസത്തിന്‌ പ്രാധാന്യം നല്‍കിയിട്ടുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. അടിസ്ഥാന വികസനത്തിനും പാര്‍പ്പിടത്തിനും മുന്‍ഗണന നല്‍കും. മലങ്കര, തൊമ്മന്‍കുത്ത്‌, മീനുളിയാന്‍, പൂമാല, തുടങ്ങിയ ടൂറിസ്റ്റ്‌ കേന്ദ്രങ്ങള്‍ വികസിപ്പിക്കും.

ഭീമ തൊടുപുഴയില്‍

ഭീമ ജെവല്ലരി ഏപ്രില്‍ ഒന്നിന് തൊടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു

സ്വന്തമായി ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട്‌ നിര്‍മ്മിച്ച യുവാവ്‌ വളരുന്ന കായികതാരങ്ങള്‍ക്ക്‌ അനുഗ്രഹമായി


തൊടുപുഴ : ഷട്ടില്‍ ബാഡ്‌മിന്റണോടുള്ള താല്‍പര്യം കൊണ്ട്‌ സ്വന്തമായി ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട്‌ നിര്‍മ്മിച്ച യുവാവ്‌ വളരുന്ന കായികതാരങ്ങള്‍ക്ക്‌ അനുഗ്രഹമായി. തൊടുപുഴ കുഴിമറ്റത്തില്‍ സേവ്യര്‍ തോമസാണ്‌ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയിരിക്കുന്നത്‌. ഏതു കാലാവസ്ഥയിലും പരിശീലനം നടത്തുവാനുള്ള സൗകര്യമാണ്‌ ഇതുകൊണ്ട്‌ ലക്ഷ്യമാക്കുന്നതെന്ന്‌ സേവ്യര്‍തോമസ്‌ പറഞ്ഞു. സെന്റ്‌ ജോര്‍ജ്ജ്‌ ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട്‌ എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. 30 അടിയോളം ഉയരത്തിലാണ്‌ മേല്‍ക്കൂര സജ്ജീകരിച്ചിരിക്കുന്നത്‌. ഷട്ടില്‍ മുകളില്‍ തട്ടി തടസം ഉണ്ടാകാതിരിക്കാനാണ്‌ ഇത്രയും ഉയരം ഇട്ടിരിക്കുന്നത്‌. അഞ്ചരലക്ഷത്തോളം രൂപയാണ്‌ ഇതിന്‌ ചിലവാക്കിയത്‌. കുട്ടികള്‍ക്ക്‌ ആവശ്യമായ പരിശീലനം ഒരുക്കി തൊടുപുഴ മേഖലയില്‍ നിന്നും ദേശീയ താരങ്ങളെ വാര്‍ത്തെടുക്കുക എന്ന സ്വപ്‌നവും ഇദ്ദേഹത്തിനുണ്ട്‌. സോഫ്‌റ്റ്‌വെയര്‍ ബിസിനസ്‌ നടത്തിവരികയാണ്‌ സേവ്യര്‍ തോമസ്‌. ഷട്ടില്‍ ബാഡ്‌മിന്റണ്‍ താരങ്ങള്‍ക്ക്‌ വലിയ അനുഗ്രഹമാണ്‌ ഇന്‍ഡോര്‍ കോര്‍ട്ടെന്ന്‌ ഷട്ടില്‍ ബാഡ്‌മിന്റണ്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സൈജന്‍ സ്റ്റീഫന്‍ പറഞ്ഞു. ഇന്‍ഡോര്‍ കോര്‍ട്ടിന്റെ ഉദ്‌ഘാടനം ശനിയാഴ്‌ച രാത്രി 8.30 ന്‌ മന്ത്രി പി.ജെ ജോസഫ്‌ നിര്‍വഹിക്കും.

2012 മാർച്ച് 21, ബുധനാഴ്‌ച

സംസ്ഥാന വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെ വാര്‍ഷിക സ്‌പോര്‍ട്‌സ്‌ മൂലമറ്റം എച്ച്‌ ആര്‍ സി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു

സംസ്ഥാന വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെ വാര്‍ഷിക സ്‌പോര്‍ട്‌സ്‌ മൂലമറ്റം എച്ച്‌ ആര്‍ സി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ഡെപ്യൂട്ടി ചീഫ്‌ എന്‍ജീനയര്‍ ഷാജി പീറ്റര്‍ കല്ലട അധ്യക്ഷത വഹിച്ചു. ജനറേഷന്‍ വിഭാഗം ചീഫ്‌ എന്‍ജിനീയര്‍ ഔസേഫ്‌ ജോസഫ്‌ ഷട്ടില്‍ ബാഡ്‌മിന്റണ്‍ മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ഡപ്യൂട്ടി ചീഫ്‌ എന്‍ജിനീയര്‍മാരായ സിജി ജോസ്‌, എക്‌സിക്യൂട്ടീവ്‌ എന്‍ജീനയര്‍ കെ ടി ജോസ്‌, എന്നിവര്‍ പ്രസംഗിച്ചു. മൂലമറ്റം എച്ച്‌ ആര്‍ സി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഷട്ടില്‍ ബാഡ്‌മിന്റണ്‍ മത്സരങ്ങള്‍ 22 ന്‌ സമാപിക്കും. 23 ന്‌ വാഴത്തോപ്പ്‌ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അത്‌ലറ്റിക്‌ മീറ്റും 28 ന്‌ കല്ലാര്‍കുട്ടി എച്ച്‌ ആര്‍ സി ഗ്രൗണ്ടില്‍ വടംവലി മത്സരവും നടക്കുമെന്ന്‌ പബ്ലിസിറ്റി കണ്‍വീനര്‍മാരായ എം മാടസ്വാമി, കെ എന്‍ വിനോദ്‌കുമാര്‍ തുടങ്ങിയവര്‍ അറിയിച്ചു.

2012 മാർച്ച് 20, ചൊവ്വാഴ്ച

ഹാരിസണ്‍ മലയാളം ലിമിറ്റഡ്‌ കാളിയാര്‍ എസ്റ്റേറ്റിന്റേയും ഹെല്‍പ്പേജ്‌ ഇന്ത്യയുടേയും സഹകരണത്തോടെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടേയും നേതൃത്വത്തി

ഹാരിസണ്‍ മലയാളം ലിമിറ്റഡ്‌ കാളിയാര്‍ എസ്റ്റേറ്റിന്റേയും ഹെല്‍പ്പേജ്‌ ഇന്ത്യയുടേയും സഹകരണത്തോടെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടേയും നേതൃത്വത്തില്‍ കാളിയാര്‍ എസ്റ്റേറ്റ്‌ ഹോസ്‌പിറ്റലില്‍ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്‌ നടത്തി. കോടിക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബി അരീഷ്‌ കുമാര്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ജനറല്‍ മാനേജര്‍ സി ആര്‍ രഘു അധ്യക്ഷത വഹിച്ചു. വാര്‍ഡ്‌ മെമ്പര്‍ റോസമ്മ ജോയി വെല്‍ഫെയര്‍ ഓഫീസര്‍ സി ജോഅഗസ്റ്റ്യന്‍ മാനേജര്‍ സുരേഷ്‌ രാജു, നോബിള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു