2016, ഒക്‌ടോബർ 29, ശനിയാഴ്‌ച

VBC NEWS THODUPUZHA 29 10 2016

Njan Urangan Pokum Munpai - Thommante Makkal(1965)ഗപ്പി സിനിമയില്‍ രോഹിണിയുടെ കഥാപാത്രം 'ഞാനുറങ്ങാന്‍ പോകും മുമ്പായി...' എന്ന ഭക്തിഗാനം രണ്ടു വരി പാടുന്നുണ്ട്. 'തൊമ്മന്റെ മക്കള്‍' (1965) എന്ന സിനിമയില്‍ ഇതിന്റെ പൂര്‍ണരൂപമുണ്ട്. എന്നാല്‍ ഇത് ആ സിനിമയ്ക്കുവേണ്ടി വിരചിതമായ പാട്ടല്ല. ക്രൈസ്തവസഭയുടെ കോണ്‍വെന്റുകളിലും ഹോസ്റ്റലുകളിലും രാത്രിപ്രാര്‍ത്ഥനയ്ക്കു പാടാന്‍ പറ്റിയ പാട്ടുവേണമെന്ന ആവശ്യത്തെ തുടര്‍ന്നു വര്‍ഗീസ് ജെ മാളിയേക്കല്‍ രചിച്ച് ജോബ് മാസ്റ്റര്‍ (അല്ലിയാമ്പല്‍ കടവില്‍...) ഈണമിട്ട ഗാനമാണത്. എന്നാല്‍, തൊമ്മന്റെ മക്കളുടെ ഇതരഗാനങ്ങളുടെ ശില്‍പികള്‍ വയലാറും ബാബുരാജുമായതിനാല്‍ ഈ പാട്ടിന്റെ പിതൃത്വവും ചിലര്‍ അവര്‍ക്കു ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. പാട്ടെഴുത്തു പംക്തികാരനായ രവി മേനോന്‍ അടക്കം ഈ അബദ്ധം പിണഞ്ഞു. വര്‍ഗീസ് ജെ മാളിയേക്കല്‍ 1918 ല്‍ കുട്ടനാട്ടില്‍ ജനിച്ചു. മലയാളം പണ്ഡിറ്റ് എന്ന വിദ്യാഭ്യാസയോഗ്യത നേടി തിരുമുടിക്കുന്ന് സ്‌കൂളില്‍ മലയാളം അദ്ധ്യാപകനായി ഇവിടെ വന്നു. 1952 ല്‍ ആയിരുന്നു അത്. പിന്നെ ഇതായിരുന്നു അദ്ദേഹത്തിന്റെ നാട്. പഠിപ്പിച്ച വിഷയം സ്വന്തം പേരും വീട്ടുപേരുമായി മാറും വിധം അദ്ദേഹം ഭാഷയെയും അദ്ധ്യാപനത്തെയും അത്രത്തോളം സ്‌നേഹിച്ചു. തിരുമുടിക്കുന്നുകാര്‍ക്ക് 'മലയാളം മാഷ്' എന്നു പറഞ്ഞാല്‍ അതു വര്‍ഗീസ് ജെ മാളിയേക്കല്‍ മാത്രമാണ്. ക്രിസ്ത്യന്‍ ഭക്തിഗാനരംഗത്തിന് അദ്ദേഹം അനശ്വരമായ സംഭാവനകള്‍ നല്‍കി. ഇന്നും ക്രൈസ്തവസമൂഹങ്ങളില്‍ ആലപിക്കപ്പെടുന്ന അദ്ദേഹമെഴുതിയ ചില ഗാനങ്ങളിതാ: * ആരാധിച്ചീടുന്നേഴ ഞാന്‍... * സര്‍വേശ്വരാ വാഴുക.. * യേശുവിനാത്മാവേ... * പാവനാത്മാവേ നീ വരേണമെന്‍, മാനസമണികോവിലില്‍... *നിന്‍നാമം ഞങ്ങള്‍ പുകഴ്ത്തുന്നു ദൈവമേ... പഴയ മട്ടിലുള്ള ഏതാനും വിരസഗാനങ്ങള്‍ മാത്രം പ്രചാരത്തിലുണ്ടായിരുന്ന നാല്‍പതുകളിലും അമ്പതുകളിലുമാണ് അദ്ദേഹം ഭക്തിഗാനരചനാരംഗത്തേയ്ക്കു വരുന്നത്. സ്വന്തമായ ട്യൂണുകള്‍ ഇടുന്ന പരിപാടി അന്നില്ല. തിയേറ്ററിനു പുറത്തു കാത്തു നിന്ന് ഹിന്ദി സിനിമാപ്പാട്ടുകള്‍ കേട്ട് അവയുടെ ട്യൂണില്‍ എഴുതിയവയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ഗാനങ്ങള്‍. പിന്നീട് ലത്തീന്‍, സുറിയാനി ഭാഷകളിലുണ്ടായിരുന്ന കുര്‍ബാനയും ആരാധനാക്രമവും മലയാളത്തിലാക്കാന്‍ സഭ തീരുമാനിച്ചപ്പോള്‍ ലത്തീന്‍ സഭയ്ക്കു വേണ്ടി ഗാനങ്ങളൊരുക്കാന്‍ ചുമതലപ്പെടുത്തപ്പെട്ടവരില്‍ പ്രധാനിയായിരുന്നു അദ്ദേഹം(സുറിയാനി വിഭാഗത്തില്‍ ഫാ.ആബേല്‍ വഹിച്ച ചുമതല). ലത്തീന്‍ സഭയുടെ മൃതസംസ്‌കാരം, വിശുദ്ധവാരകര്‍മ്മങ്ങള്‍, വെഞ്ചരിപ്പ്, വേസ്പര തുടങ്ങിയവയ്ക്കായി നിരവധി ഗാനങ്ങള്‍ അദ്ദേഹം എഴുതി. ആകെ രണ്ടായിരത്തോളം ഗാനങ്ങള്‍. ഗ്രാമഫോണ്‍ റെക്കോഡുകള്‍ പോലും അത്യാഡംബരമായിരുന്ന പഴയ കാലത്തു തന്റെ ഗാനങ്ങള്‍ അച്ചടിച്ചു പുസ്തകങ്ങളാക്കി അവ ആശ്രമങ്ങളിലും മഠങ്ങളിലും പള്ളികളിലും ക്രിസ്ത്യന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലും കൊണ്ടു ചെന്നു പാടിപ്പഠിപ്പിച്ചു പുസ്തങ്ങള്‍ വിറ്റാണ് ആദ്യകാലങ്ങളില്‍ അദ്ദേഹം ഈ ഗാനങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. പിന്നീട് ജോബ്, ജോര്‍ജ്, എ എം രാജ, പി ലീല തുടങ്ങിയവരുമായി ചേര്‍ന്ന് റെക്കോഡുകളും പുറത്തിറക്കിയിട്ടുണ്ട്. ഏതാനും നാടകങ്ങള്‍, നാടകഗാനങ്ങള്‍, ദേശഭക്തിഗാനങ്ങള്‍ എന്നിവയും അദ്ദേഹത്തിന്റെതായുണ്ട്. ഒരു ഗാനം സിനിമയില്‍ വന്നു പ്രസിദ്ധമായെങ്കില്‍ കൂടി സിനിമയില്‍ അദ്ദേഹത്തിന് തുടര്‍ന്ന് അവസരങ്ങള്‍ ലഭിച്ചില്ല. അതേ കുറിച്ചു നേരിട്ടദ്ദേഹത്തോടു ചോദിച്ചിട്ടുണ്ട്. അക്കാലത്തു സിനിമയില്‍ വല്ലതും ചെയ്യണമെങ്കില്‍ മദ്രാസില്‍ പോയി താമസിക്കണം. സുരക്ഷിതമായ ജോലിയും കുടുംബപ്രാരബ്ധങ്ങളും വിട്ട് മദ്രാസില്‍ ഭാഗ്യാന്വേഷിയാകാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. മികച്ച പ്രഭാഷകനായിരുന്ന അദ്ദേഹം കോണ്‍ഗ്രസിന്റെ കൊരട്ടി മണ്ഡലം പ്രസിഡന്റായും പണ്ടു പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്‌കൂളില്‍ നിന്നു വിരമിച്ച ശേഷം ചാലക്കുടിയിലെ ഒരു പാരലല്‍ കോളേജില്‍ അദ്ദേഹം മലയാളം പഠിപ്പിക്കാന്‍ ചേര്‍ന്നു. ഏതാണ്ടു മരണം വരെയെന്നു വേണമെങ്കില്‍ പറയാം, ആ ജോലി അദ്ദേഹം തുടര്‍ന്നു. കത്തോലിക്കാസഭയ്ക്കുവേണ്ടി ഇപ്രകാരമൊരു മൗലികസംഭാവന നല്‍കിയ വ്യക്തിത്വമാണെങ്കിലും സഭ അദ്ദേഹത്തിനു കാര്യമായൊരംഗീകാരം നല്‍കിയില്ല. 1998 ല്‍ കെ സി ബി സി യുടെ മാധ്യമ അവാര്‍ഡിന് അദ്ദേഹത്തെ പരിഗണിച്ചെങ്കിലും (ഇപ്പോള്‍ ഒന്നര സിനിമയിറക്കിയവര്‍ക്കൊക്കെ കൊടുക്കുന്ന അവാര്‍ഡാണ്) അതു സ്വീകരിക്കാന്‍ അദ്ദേഹം കാത്തു നിന്നില്ല. മരിച്ച് ഏതാനും ആഴ്ചകള്‍ക്കു ശേഷം അതൊരു മരണാനന്തരബഹുമതിയായി, അദ്ദേഹത്തിന്റെ പത്‌നി നിര്‍മല ടീച്ചര്‍ ഏറ്റുവാങ്ങി(സഭയുടെ മൊത്തത്തിലുള്ള ചരിത്രം പരിശോധിച്ചാല്‍ അത്രയ്ക്കങ്ങു താമസിച്ചെന്നു പറയാനില്ല).'1998 ഒക്ടാബര്‍ 29 നായിരുന്നു മാഷിന്റെ മരണം. മരിക്കാത്ത ഗാനങ്ങള്‍ മലയാളം മാഷിനു നിത്യസ്മാരകങ്ങളാകുന്നു.

2016, ജൂലൈ 9, ശനിയാഴ്‌ച

VBC NEWS THODUPUZHA 09 07 2016

15 വർഷം മുൻപ് വെണ്ണിയാനിമലയിൽ നിന്നുള്ള ചാനല് റിപ്പോർട്ടിങ് ... ഏഷ്യാനെറ് തൊടുപുഴ റിപ്പോർട്ടറായി പ്രവർത്തനം തുടങ്ങി ഒരു മാസം പിന്നിട്ടപ്പോഴാണ് വെണ്ണിയാനി ദുരന്തം ഉണ്ടാകുന്നത് .2001 ജൂലൈ 9 നു പുലർച്ചെ ഒരു കുടുംബം അപകടത്തിൽ പെട്ട വിവരമാണ് അറിയുന്നത് .രാവിലെ തന്നെ ടാക്സി സ്റ്റാന്റിൽ നിന്നും ബേബി ചേട്ടന്റെ പെട്രോൾ ജീപ്പും വിളിച്ചാണ് പോകുന്നത് .ക്യാമറാമാനായി അലി പെരുനിലവും.രണ്ട് മണിവരെ ദൃശ്യങ്ങൾ പകർത്തിയും വിവരങ്ങൾ ആരാഞ്ഞും അവിടെ നിന്നു .പഴയ വിഡിയോ കാസറ്റും വാങ്ങി ഞാൻ എറണാകുളത്തിന് പുറപ്പെട്ടു .അലിയെ അവിടെ നിർത്തി . തൊടുപുഴയിൽ നിന്നും കാറിലാണ് പോയത് .മുവാറ്റുപുഴ എത്തിയപ്പോൾ റോഡിൽ ഉയർന്ന വെള്ളത്തിൽ കാര് തകരാറിലായി .കൂടാതെ മുവാറ്റുപുഴ റോഡ് വെള്ളം ഉയർന്നതിനെ തുടർന്നു വാഹന ഗതാഗതവും നിലച്ചു .തുടർന്നു അവിടെ നിന്നും ബസ്സിൽ അങ്കമാലി എത്തി അവിടെ നിന്നും എറണാകുളത്തിന് ടേപ്പുമായി പോകുകയായിരുന്നു .6 മണിയോടെ ആണ് ഏഷ്യാനെറ് ഓഫീസിൽ എത്തുന്നത് .ഇതിനിടെയാണ് വീണ്ടും ഉരുൾ പൊട്ടൽ ഉണ്ടായെന്നും ഒരു ക്യാമറമാനെ കാണാതായെന്നും വിവരം ലഭിക്കുന്നത് . ഒരു മണിക്കൂറിനു ശേഷമാണ് വിക്ടർ ജോർജ് ആണ് അപകടത്തിൽ പെട്ടതെന്നു അറിയുന്നത് .അന്ന് 7 മണിക്കാണ് ഏഷ്യാനെറ്റിൽ വാർത്ത .അന്ന് പ്രധാന വാർത്തകൾ എല്ലാം വെണ്ണിയാനിയിൽ നിന്നായിരുന്നു .തുടർന്നു വിക്ടറിന് വേണ്ടിയുള്ള തിരച്ചിലുമായി 2 ദിവസം അവിടെ പോയി വരികയായിരുന്നു .ഈ ദിവസങ്ങളിൽ കമൽ സന്തോഷാണ് ക്യാമറാമാൻ . വെണ്ണിയാനി ദുരന്തം ദുഃഖമായി നിൽക്കുമ്പോഷും ചാനലുകൾ 3 എണ്ണം മാത്രമുള്ള ആ കാലഘട്ടത്തിൽ; ഏറ്റവും നല്ല വാർത്തകൾ നൽകി ഏഷ്യാനെറ്റിന്റെ റിപ്പോർട്ടർ എന്ന നിലയിൽ നല്ല ഒരു തുടക്കം കുറിക്കുവാൻ സാധിച്ചിരുന്നു .പരിമിതമായ സൗകര്യങ്ങളിലും അന്ന് കൃത്യമായി വാർത്തകൾ നൽകുവാൻ സാധിച്ചിരുന്നു .വിക്ടറും വെണ്ണിയാനിയും മനസിൽ എന്നും നൊമ്പര കാഴ്ചയായി തുടരുന്നു ...ഇന്ന് സൗകര്യങ്ങൾ വർധിച്ചപ്പോൾ എല്ലാം തത്സമയം വാർത്തയാകുന്നു ...ഒട്ടേറെ നല്ല വാർത്തകൾ നൽകിയെങ്കിലും 3 വർഷം കഴിഞ്ഞു ഒരു പ്രഭാതത്തിൽ ഒരാൾ വിളിച്ചു പുതിയ റിപോർട്ടറാണെന്നു പറഞ്ഞപ്പോഴാണ് എന്റെ പണി പോയ വിവരം അറിയുന്നത് ..............

2016, ഏപ്രിൽ 11, തിങ്കളാഴ്‌ച

VBC NEWS THODUPUZHA 11 04 2015

IDEA 4G Adതൊടുപുഴയിലും ചൊവ്വഷ്ച മുതൽ ഐഡിയ 4 ജി .ഉത്ഘാടനം ഏപ്രിൽ 12 രാവിലെ 10 നു പഴയ പ്രൈവറ്റ് സ്റ്റാൻഡിൽ മന്ത്രി പി ജെ ജോസഫ്‌ നിർവഹിക്കും. ആർ രമേശ്‌ പങ്കെടുക്കും .രാവിലെ 11 നു കാട്സിനു എതിർവശം 4 ജി ഷോറൂം ഉത്ഘാടനം മുനിസിപൽ ചെയർപെര്സൻ സഫിയ ജബ്ബാര് നിർവഹിക്കും .

2016, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

VBC NEWS THODUPUZHA 12 02 2016

പളളിയുടെ മുകളിൽ നിന്ന് വീണ് കൈക്കാരൻ മരിച്ചു

പളളിയുടെ മുകളിൽ നിന്ന് വീണ് കൈക്കാരൻ മരിച്ചു: അറക്കുളം: പളളിയുടെ മുകളിൽ നിന്ന് വീണ് കൈക്കാരൻ മരിച്ചു. മൂലമറ്റം ഈറ്റത്തോട്ട് മാളിയേക്കൽ കുറുവച്ചൻ എന്നു വിളിക്കുന്ന കുരുവിള (59) ആണ് മരിച്ചത്. മൂലമറ്റം സെന്റ്.ജോർജ് ഫൊറോന പളളി മഴ നനയുന്നതിനാൽ ഓട് പൊളിച്ച് മാറ്റി ഷീറ്റ് ഇടുന്നതിനുളള പണികൾ നടന്നു വരികയാണ്. ഇതിനിടയിൽ വെളളിയാഴ്ച രാവിലെ 10 മണിയോടു കൂടി പളളിയുടെ അൾത്താരയിലെ കർട്ടൻ അഴിച്ച് മാറ്റാൻ കൈക്കാരൻമാരായ മുല്ലപ്പളളീൽ സാബുവും കുരുവിളയും പളളിയുടെ മുകളിൽ കയറി കർട്ടൻ അഴിച്ച് കഴിഞ്ഞ് നടന്ന് മാറുമ്പോൾ കുരുവിള കാൽ തെറ്റി പളളിക്കകത്ത് വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ കുരുവിളയെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഓക്സിജൻ കൊടുത്ത് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി യിലേയ്ക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ആനി പൊൻകുന്നം മുട്ട തോടിൽ കുടുംബാംഗം. മക്കൾ മെർലിൻ (സൗദി അറേബ്യ), മെൽവിൻ (സൗത്ത് ആഫ്രിക്ക ), മരിയ (സെന്റ് ജോസഫ് കോളേജ് മൂലമറ്റം). സംസ്കാരം പിന്നീട്.

2016, ഫെബ്രുവരി 1, തിങ്കളാഴ്‌ച

ന്യൂമാന്‍ യൂത്ത്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ മിന്നാ ജോസിന്‌

ന്യൂമാന്‍ യൂത്ത്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ മിന്നാ ജോസിന്‌: ന്യൂമാന്‍ യൂത്ത്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ മിന്നാ ജോസിന്‌


തൊടുപുഴ: കേരളത്തിലെ കലാലയങ്ങളിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കായി തൊടുപുഴ ന്യൂമാന്‍ കോളേജ്‌ ഏര്‍പ്പെടുത്തിയിട്ടുള്ള യൂത്ത്‌ എക്‌സലന്‍സ്‌ അവാര്‍ഡിന്റെ ഈ വര്‍ഷത്തെ ജേതാവായി എറണാകുളം സെന്റ്‌ തെരേസാസ്‌ കോളേജിലെ മിന്നാ ജോസിനെ തെരഞ്ഞെടുത്തു. മൂന്നാം വര്‍ഷ ഇംഗ്ലീഷ്‌ സാഹിത്യ ബിരുദ വിദ്യാര്‍ത്ഥിയാണ്‌ മിന്ന. കാനറാ ബാങ്ക്‌ റിട്ട. മാനേജര്‍ എം. പി. ജോസ്‌ ആന്റോയുടെയും, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക സോഫി ജോസിന്റെയും മകളാണ്‌ മിന്ന. പതിനായിരം രൂപയും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി എട്ടിന്‌ കോളേജില്‍ നടക്കുന്ന ചടങ്ങില്‍ ഡയറക്‌ടര്‍ ഓഫ്‌ പബ്‌ളിക്‌ ഇന്‍സ്‌ട്രക്‌ടര്‍ ഡോ. എം. എസ്‌. ജയാ സമ്മാനിക്കും.

VBC NEWS 30 1 2016

2016, ജനുവരി 14, വ്യാഴാഴ്‌ച

കുഴിക്കാട്ടുമ്യാലില്‍ അഡ്വ. കെ. പി. മാത്യു (വക്കീല്‍സാര്‍-85) നിര്യാതനായി

കുഴിക്കാട്ടുമ്യാലില്‍ അഡ്വ. കെ. പി. മാത്യു (വക്കീല്‍സാര്‍-85) നിര്യാതനായി: ദീര്‍ഘകാലം കരിമണ്ണൂര്‍ സര്‍വ്വീസ്‌ സഹകരണബാങ്ക്‌ പ്രസിഡന്റായി പ്രവര്‍ത്തിച്ച കുഴിക്കാട്ടുമ്യാലില്‍ അഡ്വ. കെ. പി. മാത്യു (വക്കീല്‍സാര്‍-85) നിര്യാതനായി. സംസ്‌കാരം പിന്നീട്‌. ഭാര്യ റോസമ്മ കരിമണ്ണൂര്‍ പറയന്നിലം കുടുംബാംഗം. മക്കള്‍ : ജിജി, കുഞ്ഞുമോന്‍, ബൈജു ഡെന്നീസ്‌, ജൂബി (എല്ലാവരും യു.എസ്‌.എ.) മരുമക്കള്‍ : ബാബു കണ്ണൂക്കാടന്‍ (കൊരട്ടി), ഉഷ കിരിയാന്തന്‍ (എറണാകുളം), ഷൈനി ചെമ്മനം (പെരുവ), സിബി കാപ്പന്‍ (തൊടുപുഴ).

VBC NEWS 14 1 2016

2016, ജനുവരി 6, ബുധനാഴ്‌ച