2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

പാക്ക്‌ ശേഖരിക്കുന്നത്‌ ശ്രദ്ധേയമാകുന്നു.

കമുകും അടയ്‌ക്കയും സംഭരണ കേന്ദ്രങ്ങളും പാക്ക്‌ അട്ടികളും അപ്രത്യക്ഷമാകുന്ന ഇക്കാലത്ത്‌ കഴിഞ്ഞ മുപ്പതുവര്‍ഷക്കാലമായി വെങ്ങല്ലൂര്‍ സ്വദേശി രാമന്‍ ഇന്നും പാക്ക്‌ ശേഖരിക്കുന്നത്‌ ശ്രദ്ധേയമാകുന്നു. പുരയിടങ്ങളില്‍ മാനംമുട്ടെ വളര്‍ന്നു നില്‍ക്കുന്ന കമുകുകളില്‍ കയറി പാക്ക്‌ പറിക്കുന്നതും അവ ചിതറി പോകാതെ കുലകുലയായി താഴെയിറക്കുന്നതും അത്യന്തം ശ്രമകരമാണ്‌. എന്നാല്‍ കമുക്‌ കൃഷി നാട്ടിലെമ്പാടും ഉണ്ടെങ്കിലും കമുകില്‍ കയറി പാക്ക്‌ പറിക്കാനറിയുന്നവര്‍ ഇല്ലെന്നതും കമുക്‌ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ ഇവ ശേഖരിക്കുന്നതിനും വിപണനം നടത്തുന്നതിനും തൊഴിലാളികളെ കിട്ടാനില്ലാത്തതും ഈ മേഖലയ്‌ക്ക്‌ പ്രതികൂലമാകുന്നു. കൂടാതെ പാന്‍പരാഗ്‌ മുതലായ ഉല്‍പന്നങ്ങളെ സര്‍ക്കാര്‍ നിരോധിച്ചതും ഈ മേഖലയെ തളര്‍ത്തുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ