2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

ഹസാരെ നിരാഹാരം അവസാനിപ്പിച്ചു‍‍‍‍

ഹസാരെ നിരാഹാരം അവസാനിപ്പിച്ചു‍‍‍‍




ന്യൂഡല്‍ഹി: അഴിമതി തടയാന്‍ ശക്‌തമായ ലോക്‌പാല്‍ ആവശ്യപ്പെട്ട്‌ അണ്ണാ ഹസാരെ നടത്തിയ നിരാഹാര സമരം പതിമൂന്നാം ദിവസം അവസാനിപ്പിച്ചു. ലോക്‌പാല്‍ രൂപീകരണത്തിന്‌ ഹസാരെ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റ്‌ ഏകകണ്‌ഠമായി അംഗീകരിച്ചതോടെയാണ്‌ സമരം അവസാനിപ്പിക്കാന്‍ തയ്യാറായത്‌. ഡല്‍ഹി സ്വദേശിനികളായ സിമ്രാന്‍, ഇക്ര എന്നീ കുട്ടികളില്‍ നിന്ന്‌ തേന്‍ ചേര്‍ത്ത ‌ഇളനീര് സ്വീകരിച്ചാണ്‌ 290 മണിക്കൂര്‍ നീണ്ട സമരം ഹസാരെ അവസാനിപ്പിച്ചത്‌. ജനകീയ സമരത്തിന്‌ സമാപതിയായോടെ രാംലീല മൈതാനിയില്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടം അണ്ണായ്‌ക്ക് അഭിവാദ്യമര്‍പ്പിച്ചു. സമരം വിജയിച്ചതിന്റെ ആഹ്‌ളാദ സൂചകമതായി വൈകിട്ട്‌ ഇന്ത്യാഗേറ്റിലേക്ക്‌ പ്രകടനം നടത്തുമെന്നും അണ്ണാ അനുകൂലികള്‍ അറിയിച്ചു. ഇന്ത്യാഗേറ്റില്‍ നിന്നു പ്രകടനമായാണ്‌ സമരത്തിന്‌ ഹസാരെയും സംഘവും രാംലീലയില്‍ എത്തിയത്‌.

ഇത് എല്ലാവരുടെയും വിജയമാണെന്ന് ഹസാരെ ജനങ്ങളോട് പറഞ്ഞു. രാജ്യത്തിന് മുഴുവനുമാണ് സമരത്തിന്റെ പ്രയോജനം ലഭിക്കുന്നത്. തെരഞ്ഞെടുപ്പ് പരിഷ്കരവും, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ​മേഖലകളിലെ മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള സമരം ഇവിടെ ആരംഭിച്ചുകഴിഞ്ഞു. ശക്തമായ ലോക്പാല്‍ പാസ്സാക്കിയതോടെ നിശബ്ദരാകാന്‍ പാടില്ല. മാറ്റങ്ങള്‍ക്കു വേണ്ടി സമരം തുടരണമെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യത്തില്‍ നിഷേധവോട്ടും ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശവും വേണമെന്നും ഹസാരെ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ