2011, സെപ്റ്റംബർ 13, ചൊവ്വാഴ്ച

ജനനം രജിസ്റ്റര്‍ ചെയ്‌തില്ലെന്നു പറയാന്‍ ഏഴ്‌ മാസം


(ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രിക്ക്‌2)

എന്റെ ജനനസര്‍ട്ടിഫിക്കറ്റിനായുള്ള യാത്രയിലെ പുതിയ വഴിത്തിരിവ്‌. 2011 സെപ്‌റ്റംബര്‍ മാസം 13-ാം തീയതി ഭരണങ്ങാനം ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി എന്റെ ജനനം അവിടെ രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെന്ന്‌ അറിയിച്ചുകൊണ്ടുള്ള നോണ്‍ അവയ്‌ലബിലിറ്റി സര്‍ട്ടിഫിക്കറ്റ്‌ തന്നു. 2011 ഫെബ്രുവരി 17-ാം തീയതിയാണ്‌ ഞാന്‍ ഭരണങ്ങാനം പഞ്ചായത്തില്‍ ജനനസര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയത്‌. 1970 ന്‌ മുന്‍പ്‌ ജനിച്ചവര്‍ക്ക്‌ പഞ്ചായത്തില്‍ നിന്നും ജനനസര്‍ട്ടിഫിക്കറ്റ്‌ നല്‍കുവാന്‍ നിയമം അനുവദിക്കുന്നില്ലെന്നത്‌ മറച്ചു വച്ച്‌ പല പ്രാവശ്യമായി പല രേഖകള്‍ ആവശ്യപ്പെട്ട്‌ എന്നെ നടത്തിച്ചത്‌ എന്തിനെന്ന്‌ മാത്രം മനസിലാകുന്നില്ല. ഏതായാലും ഞാന്‍ ജനിച്ചില്ലെന്ന്‌ എഴുതി തരാത്തത്‌ ഭാഗ്യം. ബ്യൂറോക്രസിയുടെ ഈ കറുത്ത കരങ്ങള്‍ക്ക്‌ എന്ന്‌ അറുതി വരും?
കടനാട്ടില്‍ കള്ളന്‍ കപ്പലില്‍ തന്നെ.
എന്റെ സഹോദരങ്ങളുടെ ജനനസര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള യാത്രയില്‍ 2011 സെപ്‌റ്റംബര്‍ 13-ാം തീയതി കടനാട്‌ ഗ്രാമപഞ്ചായത്തിലെത്തിയപ്പോള്‍ വാദി പ്രതിയായി. രണ്ടാഴ്‌ച മുമ്പ്‌ അവിടെ ചെന്നപ്പോള്‍ ഒരാഴ്‌ച കഴിഞ്ഞു വരുവാന്‍ പറഞ്ഞു. ഓണവും കഴിഞ്ഞ്‌ ഒരുദിവസവും കഴിഞ്ഞ്‌ ഇന്ന്‌ എത്തിയപ്പോള്‍ അവിടെ ഉള്ള ഉദ്യോഗസ്ഥര്‍ ചോദിക്കുകയാണ്‌, താനാരാണെന്ന്‌? ജനിച്ച ദിവസങ്ങള്‍ പറയാതെ രേഖകള്‍ കണ്ടെത്താനാവില്ലെന്നായിരുന്നു ഇന്നത്തെ നിലപാട്‌. നമ്പര്‍ 769, 770 ആയി 17.02.2011 ല്‍ കടനാട്‌ ഗ്രാമപഞ്ചായത്തില്‍ നല്‍കിയ അപേക്ഷ കണ്ടെത്താനാവില്ലത്രേ. വീണ്ടും അടുത്ത ദിവസം എത്താമെന്ന ഭീഷണി മുഴക്കി സെപ്‌റ്റംബര്‍ 13 ന്‌ കടനാട്‌ ഗ്രാമപഞ്ചായത്തില്‍ നിന്നും വീണ്ടും ഇറങ്ങി. അടുത്ത ദിവസം ചെല്ലുമ്പോള്‍ തല്ലു കിട്ടിയില്ലെങ്കില്‍ ഭാഗ്യം.....
ജനാധിപത്യം പോയ പോക്കേ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ