2011, ജൂൺ 3, വെള്ളിയാഴ്‌ച

രണ്ടു വൃക്കകളും തകരാറിലായ നിര്‍ദ്ധനനായ യുവാവ്‌ സഹായം അഭ്യര്‍ത്ഥിക്കുന്നു

രണ്ടു വൃക്കകളും തകരാറിലായ നിര്‍ദ്ധനനായ യുവാവ്‌ സഹായം അഭ്യര്‍ത്ഥിക്കുന്നു. കരിമണ്ണൂര്‍ പൂക്കുളത്ത്‌ പി.ആര്‍ രവിയുടെ മകന്‍ റ്റിന്റോ(25)യാണ്‌ സുമനസ്സുകളുടെ സഹായം തേടുന്നത്‌. കടുത്ത പനി വന്നതിനെ തുടര്‍ന്ന്‌ തലകറങ്ങി വീണതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ വിശദപരിശോധനയിലാണ്‌ റ്റിന്റോയുടെ രണ്ടു വൃക്കകള്‍ക്കും ബ്ലോക്ക്‌ ഉണ്ടെന്ന്‌ കണ്ടെത്തിയത്‌. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റ്റിന്റോയുടെ രണ്ട്‌ കിഡ്‌നികളും ഉടനടി മാറ്റി വയ്‌ക്കണമെന്നാണ്‌ ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസും മരുന്നുകളും നല്‍കിയാണ്‌ റ്റിന്റോയുടെ ജീവന്‍ പിടിച്ചു നിര്‍ത്തിയിരിക്കുന്നത്‌. ഒരു ദിവസം പതിനായിരം രൂപയോളം ചികിത്സയ്‌ക്കായി ഈ നിര്‍ദ്ധന കുടുംബത്തിനു ചെലവാകുന്നുണ്ട്‌. കരിമണ്ണൂര്‍പാഴൂക്കരയില്‍ 16 സെന്റിലുള്ള പണി തീരാത്ത വീട്ടില്‍ താമസിക്കുന്ന ആശാരിപണിക്കാരനായ രവിക്ക്‌ മകന്റെ ചികിത്സാചെലവ്‌ താങ്ങാനാവുന്നില്ല. രണ്ടു കിഡ്‌നികളും മാറ്റി വയ്‌ക്കുന്നതിനും ഓപ്പറേഷന്‍ ചിലവിനും മറ്റുമായി ആറുലക്ഷത്തോളം ചിലവു വരും. കൂടാതെ വൃക്ക മാറ്റി വച്ചു കഴിഞ്ഞ്‌ ഒരു വര്‍ഷത്തേക്ക്‌ പതിനായിരം രൂപയോളം തുടര്‍ചികിത്സയ്‌ക്കായും പണം കണ്ടെത്തേണ്ടതുണ്ട്‌. ആശാരിപണി നടത്തി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ്‌ ഈ കുടംബം തള്ളി നീക്കിയിരുന്നത്‌. ഉടനടി വൃക്കകള്‍ മാറ്റിവച്ചില്ലെങ്കില്‍ റ്റിന്റുവിന്റെ ജീവന്‍ തന്നെ അപകടത്തിലാവുന്ന അവസ്ഥയിലാണ്‌. ഈ സാഹചര്യത്തിലാണ്‌ രവിയും കുടുംബവും ഉദാരമതികളുടെ സഹായം തേടുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ