2011, ജൂലൈ 14, വ്യാഴാഴ്‌ച

കിടക്കാന്‍ സൗകര്യമില്ലായിരുന്നിട്ടും അഡ്ജസ്റ്റു ചെയ്തു: എന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിനും ജീവനക്കാരനും കുറ്റം

കിടക്കാന്‍ സൗകര്യമില്ലായിരുന്നിട്ടും അഡ്ജസ്റ്റു ചെയ്തു: എന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിനും ജീവനക്കാരനും കുറ്റം


തിരുവനന്തപുരം: ലോകത്തിനു മുന്നിലേക്കു സ്വന്തം ഓഫീസ് തുറന്നിടുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇത്തരമൊരു ചതി സ്വപ്‌നത്തില്‍പോലും പ്രതീക്ഷിച്ചില്ല. പക്ഷെ കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പതിവുചര്യകള്‍ ഉമ്മന്‍ചാണ്ടിയെന്നല്ല, സാക്ഷാല്‍ പെരിക്ലിസ് വന്നാലും മാറില്ലല്ലോ. ഉച്ചയോടെ ഓഫീസിലെത്തിയാല്‍ പിന്നെ വിസ്തരിച്ചൊരു ഊണ്. അതിനുശേഷം മയക്കം. നാലുമണിയോടെ ചായയും കഴിച്ച് വീട്ടിലേക്ക് എന്നതാണ് കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലെ സാധാരണ പതിവ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു തിരിക്കുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഓഫീസ് പതിവു സര്‍ക്കാര്‍ ഓഫീസ് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നു തെളിയിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ ലോകം മുഴുവന്‍ കാണാം.


ഉമ്മന്‍ചാണ്ടിയുടെ ഓഫീസും ക്യാബിനും ലൈവ് വെബ്കാസ്റ്റിലൂടെ പൊതുജനത്തിന് 24 മണിക്കൂറും നിരീക്ഷിക്കാനുള്ള അവസരം കൈവന്നിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളു. അന്നുമുതല്‍ ചില വിവരദോഷികള്‍ ഇരുപത്തിനാലു മണിക്കൂറും ഇതും നിരീക്ഷിച്ചിരിപ്പാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്തെല്ലാം നടക്കുന്നു, ആരൊക്കെ വന്നുപോകുന്നു തുടങ്ങി സകലവിവരങ്ങളും ഇന്റര്‍നെറ്റിലൂടെ തല്‍സമയം ആര്‍ക്കും കാണാനാകും. ആദ്യദിവസംതന്നെ ഈ വെബ്കാസ്റ്റിംഗ് പകര്‍ത്തി യൂട്യൂബില്‍ ചിലര്‍ പ്രസിദ്ധീകരിച്ചിരുന്നു. രാവിലെ മുഖ്യമന്ത്രിയുടെ ക്യാബിനിലെത്തി ഒരു വനിതാജീവനക്കാരിയും ഒരു പുരുഷജീവനക്കാരനും തറ തൂത്തു തുടച്ചു വൃത്തിയാക്കുന്നതായിരുന്നു ഈ ദൃശ്യം. മുഖ്യമന്ത്രിയുടെ ക്യാബിന്‍ വൃത്തിയാക്കുന്നതു കാണാനുള്ള ഭാഗ്യം അങ്ങിനെ പൊതുജനത്തിനു ലഭിച്ചുവെന്നര്‍ഥം. അതിനുപിന്നാലെയാണ് പുതിയ വീഡിയോ വന്നത്.


വെബ്ക്യാമറയ്ക്കു തൊട്ടുതാഴെയുള്ള സീറ്റിലിരുന്ന് ഉറങ്ങുന്ന ജീവനക്കാരനാണിതില്‍. ക്യാമറയില്‍ തന്നെ പകര്‍ത്തുന്നകാര്യം ശ്രദ്ധിക്കാതെ കസേരയുടെ വശത്ത് കൈവച്ച് തലതാങ്ങിയുള്ള സുഖ സുഷുപ്തി. കുറേസമയത്തിനുശേഷം തൊട്ടടുത്ത ക്യാബിനിലെ മറ്റൊരു ജീവനക്കാരന്‍ വന്ന് ഇദ്ദേഹത്തെ തട്ടിയുണര്‍ത്തുകയാണ്. ഉടന്‍ ഞെട്ടിയെഴുന്നേറ്റ് തന്റെ ക്യാബിനു വെളിയിലിറങ്ങി ആഗതനോടു സംസാരിച്ചശേഷം യാതൊരു കൂസലുമില്ലാതെ തിരികെ കസേരയില്‍ വന്നിരുന്ന് വീണ്ടും ഉറക്കത്തിലേക്കു കടക്കുകയാണ് ഈ ജീവനക്കാരന്‍. ഏതാണ്ട് നാലു മിനിട്ടോളമുണ്ട് ഈ വീഡിയോ. ഇന്റര്‍നെറ്റിലെ പല ഗ്രൂപ്പുകളിലും ഈ വീഡിയോ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ധാരാളം കമന്റുകള്‍ ഈ വീഡിയോക്ക് ലഭിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം ഇരുപത്തിനാല് മണിക്കൂറും ഇന്റര്‍നെറ്റിലൂടെ സംപ്രേഷണം ചെയ്യുന്ന പരിപാടിയ്ക്ക് കഴിഞ്ഞദിവസമാണ് തുടക്കമായത്.


www.keralacm.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് സംപ്രേഷണം. ജനങ്ങളോട് ചേര്‍ന്നു നിന്ന് ഭരണം നടത്താനും ഭരണകാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനുമാണ് തന്റെ ഓഫീസില്‍ നടക്കുന്ന മുഴുവന്‍ കാര്യങ്ങളും തത്സമയം സംപ്രേഷണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറും സംപ്രേഷണം ചെയ്യുന്നതിനു പുറമെ അവിടെ നടക്കുന്ന പത്രസമ്മേളനങ്ങള്‍, യോഗങ്ങള്‍, മന്ത്രിസഭാ തീരുമാന പ്രഖ്യാപനങ്ങള്‍ എന്നിവയും ഈ വെബ്‌സൈറ്റിലൂടെ കാണാം. മുഖ്യമന്ത്രിയുടെ പ്രസ് റിലീസുകള്‍ ഇതില്‍ വായിക്കാനാകും. കൂടാതെ അദ്ദേഹത്തിന് പരാതി നല്‍കാനും സൗകര്യമുണ്ട്. നാട്ടില്‍ നടക്കുന്ന സംഭവങ്ങളും പ്രശ്‌നങ്ങളും മൊബൈലിലോ ഹാന്‍ഡി ക്യാമറയിലോ പകര്‍ത്തി മുഖ്യമന്ത്രിയ്ക്ക് അയച്ചുകൊടുക്കാനുള്ള സംവിധാനവും വെബ്‌സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


മുഖ്യന്ത്രിയെക്കുറിച്ച് പത്രങ്ങളില്‍ വരുന്ന കാര്‍ട്ടൂണുകള്‍, മുഖ്യമന്ത്രിയുടെ പുസ്തകങ്ങള്‍ തുടങ്ങിയവും വെബ്‌സൈറ്റില്‍ ലഭ്യമാണ്. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ പ്രഖ്യാപിച്ച ഇന്റര്‍നെറ്റ് തത്സമയ സംപ്രേഷണവും മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റും 28 ദിവസത്തിനുള്ളിലാണു പൂര്‍ത്തിയായത്.ജനങ്ങളോട് ചേര്‍ന്നുനിന്ന് ഭരണം നടത്തുന്നതിന്റെയും സുതാര്യതയുടെയും ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സൈറ്റിലെട പ്രധാനപ്പെട്ട ഫീച്ചറുകള്‍ þLive web cats-(മുഖ്യമന്ത്രിയുടെ ചേംബറില്‍ നിന്നും ഓഫീസില്‍ നിന്നും 24 മണിക്കൂറും സജീവ സംപ്രേഷണം) Cabinet Briefing- (മുഖ്യമന്ത്രി ഓഫീസില്‍ നടത്തുന്ന മീറ്റിംഗുകള്‍) Press release-(മുഖ്യമന്ത്രിയുടെ പ്രസ് റിലീസുകള്‍) Vision 2030 Idea Bank- (വിഷന്‍ 2030 ഐഡിയ ബാങ്ക്. മികച്ച ആശയങ്ങള്‍ക്ക് അംഗീകാരം) Petitions to CM- (പരാതി നല്കാന്‍ സൗകര്യം) Tracking Petitions to CM - (പരാതി ട്രാക്ക് ചെയ്യാനും സൗകര്യം) Citizen Journalsim -(നാട്ടില്‍ നടക്കുന്ന സംഭവങ്ങളും പ്രശ്‌നങ്ങളും പത്രപ്രവര്‍ത്തകരെപ്പോലെ മൊബൈലിലോ, ഹാന്‍ഡി ക്യാമിലോ ചിത്രങ്ങളോ വീഡിയായോ എടുത്ത് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യാം), (സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകള്‍)Asset Disclosure Forms(നൂറുദിന പരിപാടിയില്‍ പ്രഖ്യാപിച്ച സ്വത്തുവിവര പ്രഖ്യാപനത്തിനുള്ള ഫോം) Cartoons (മുഖ്യമന്ത്രിയെക്കുറിച്ച് പത്രങ്ങളിലും മറ്റും വരുന്ന കാര്‍ട്ടൂണുകള്‍.) Media Scan (മുഖ്യമന്ത്രിയും സര്‍ക്കാരുമായും ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള പ്രധാനപ്പെട്ട പത്രവാര്‍ത്തകള്‍) Books (മുഖ്യമന്ത്രിയുടെ പുസ്തകങ്ങള്‍ പോരാട്ടത്തിന്റെ ദിനരാത്രങ്ങള്‍, കാലത്തിനൊപ്പം, കേരളത്തിന്റെ ഗുല്‍സാരി, ചങ്ങല മുറുകുന്നു. ഇതോടൊപ്പം നിയമസഭാ പ്രസംഗങ്ങളുടെ സമാഹാരമായ ജനശബ്ദത്തിന് നാല്പതാണ്ട്.) Kunjunj Kathakal ('കുഞ്ഞൂഞ്ഞു കഥകളും അല്പം കാര്യങ്ങളും' എന്ന പുസ്തകത്തിലെ കഥകളും കാര്‍ട്ടൂണുകളും) Social network (ഫേസ്ബുക്കിലൂടെ സംവദിക്കാനുള്ള സൗകര്യം യൂട്യൂബ് ചാനല്‍ മുഖ്യമന്ത്രിയുടെ വീഡിയോകള്‍) തുടങ്ങിയവയാണ് സൗകര്യങ്ങള്‍.


മുഖ്യമന്ത്രിയായി സ്ഥാനമേറ്റശേഷം സാധാരണക്കാരായ ജനങ്ങളുടെ വേദനകള്‍ കാണുവാനും അവരുടെ കണ്ണീരൊപ്പാനും ജനങ്ങളിലേക്കിറങ്ങി ചെല്ലുന്ന മുഖ്യമന്ത്രിയേയാണ് ഇപ്പോള്‍ കേരളം കാണുന്നത്. അദ്ദേഹത്തിന്റെ മുന്‍കാല പ്രവര്‍ത്തനം ഈ വാദത്തിന് അടിവരയിടുന്നു. കഴിഞ്ഞതവണ മുഖ്യമന്ത്രിയായിരുന്ന രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്തെ 14 ജില്ലകളിലും മുഖ്യമന്ത്രി നടത്തിയ ജനസമ്പര്‍ക്കപരിപാടിയിലൂടെ മാത്രം 96,901 പരാതികളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതില്‍ 42,151 പരാതികള്‍ക്ക് അതാതിടങ്ങളില്‍ വച്ചുതന്നെ തീര്‍പ്പാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംസ്ഥാനമെങ്ങുമുള്ള ജനഹൃദയങ്ങളില്‍ അതിവേഗം സ്ഥാനം പിടിക്കുകയായിരുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ഒരുവര്‍ഷത്തിനുള്ളില്‍ 2,03,200 പരാതികളാണ് അദ്ദേഹത്തിന് ലഭിച്ചത്. സ്വന്തം മുഖ്യമന്ത്രിയില്‍ ജനങ്ങള്‍ എത്രത്തോളം വിശ്വാസം അര്‍പ്പിച്ചിട്ടുണ്ടെന്നതിനു തെളിവുകൂടിയാണ് ഉമ്മന്‍ ചാണ്ടിക്കു ലഭിക്കുന്ന പരാതികളുടെ എണ്ണം. ഇതോടെ പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞായിരുന്ന ഉമ്മന്‍ ചാണ്ടി സംസ്ഥാനത്തെ മുഴുവന്‍ ആളുകളുടെയും അഭയസ്ഥാനവും അത്താണിയുമായി ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി.


മുഖ്യമന്ത്രിയായിരുന്ന ചെറിയൊരു കാലയളവിനുള്ളില്‍ അതിവേഗം നാടിനെയും നാട്ടുകാരെയും ബഹുദൂരം മുന്നിലെത്തിച്ച ഉമ്മന്‍ ചാണ്ടി അന്ന് തുടങ്ങിവച്ച പദ്ധതികളും ഭരണപരിഷ്‌കാരങ്ങളും ലോകത്തിനുതന്നെ മാതൃകയായിരുന്നു. സമൂഹം അയിത്തം കല്പിച്ചു മാറ്റിനിര്‍ത്തിയിരുന്ന അടിസ്ഥാനവര്‍ഗങ്ങളെയും അഗതികളെയും മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്താനുള്ള ഉമ്മന്‍ ചാണ്ടിയുടെ കാരുണ്യസ്പര്‍ശം കേവലം വാര്‍ത്താ പ്രാധാന്യത്തിനുവേണ്ടി ആയിരുന്നില്ലെന്നതിന് അദ്ദേഹം നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ തന്നെ സാക്ഷ്യം. അടിസ്ഥാന വര്‍ഗത്തിന്റെ ഉന്നമനത്തിലൂന്നി ഉമ്മന്‍ ചാണ്ടി നടപ്പാക്കിയ പദ്ധതികള്‍ അവഗണിക്കപ്പെട്ടുകിടന്ന നിരാശ്രയരും നിരാലംബരുമായ വലിയൊരു സമൂഹത്തിന് ആശ്രയത്വത്തിന്റെ തിരിനാളമാകുകയായിരുന്നു.പാവപ്പെട്ടവര്‍ക്കും അഗതികള്‍ക്കുമായി ആരോഗ്യ ഇന്‍ഷ്വറന്‍സ്, ക്ഷേമപെന്‍ഷന്‍, ലക്ഷംവീട് തുടങ്ങി ഒട്ടേറെ ക്ഷേമപദ്ധതികള്‍ക്കു തുടക്കം കുറിച്ച ഉമ്മന്‍ ചാണ്ടി പ്രഖ്യാപനങ്ങള്‍ നടത്തുക മാത്രമല്ല നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.


അഗതികള്‍ക്കുള്ള ക്ഷേമപെന്‍ഷന്‍ എല്ലാമാസവും ഒന്നാംതീയതി ലഭിച്ചുവെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം സ്വന്തം ശമ്പളം വാങ്ങുന്ന മുഖ്യമന്ത്രി ലോകത്തുതന്നെ അത്ഭുതമായതിനും ചരിത്രം സാക്ഷി. മുഖ്യമന്ത്രിയുടെ ഫണ്ടില്‍നിന്നും ഏറ്റവും കൂടുതല്‍ സഹായങ്ങള്‍ വിതരണം ചെയ്ത കാലഘട്ടവും ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും മുന്നില്‍ മലര്‍ക്കെ തുറന്നിട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലയളവില്‍ ഒന്നേകാല്‍ വര്‍ഷംകൊണ്ട് 60, 196 പേര്‍ക്കാണ് ചികിത്സാസഹായം അനുവദിച്ചത്. എന്നാല്‍ ഇതിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിക്കുനേരെ ആക്ഷേപശരങ്ങള്‍ ഏറെയുണ്ടായി. എന്നാല്‍ ആക്ഷേപശരങ്ങളേറ്റ് ചോര പൊടിയുമ്പോഴും അചഞ്ചലനായിനിന്ന് അശരണര്‍ക്കായി പോരാടിയ ഉമ്മന്‍ ചാണ്ടിക്കു മുന്നില്‍ പ്രതിപക്ഷം മുട്ടുമടക്കുന്നതും പിന്നെ കണ്ടു. പിന്നീട് വന്ന ഇടതുസര്‍ക്കാര്‍ പക്ഷേ ഉമ്മന്‍ ചാണ്ടിയോടുള്ള രാഷ്ട്രീയ വൈരാഗ്യം തീര്‍ത്തത് പാവപ്പെട്ടവരുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ടുകൊണ്ടായിരുന്നു.


ഉമ്മന്‍ ചാണ്ടി ചികിത്സാ സഹായം അനുവദിച്ച 52,000 അപേക്ഷകര്‍ക്ക് പണം നല്കാതെ ഇടതുസര്‍ക്കാര്‍ പിടിച്ചുവച്ചപ്പോള്‍ ശക്തമായ പ്രതിഷേധവുമായി ജനങ്ങള്‍ക്കൊപ്പം ഉമ്മന്‍ ചാണ്ടിയും രംഗത്തിറങ്ങേണ്ടിവന്നു. ചികിത്സാസഹായം സര്‍ക്കാരിനെക്കൊണ്ട് അനുവദിപ്പിച്ചശേഷം മാത്രമാണ് അദ്ദേഹം സമരവഴിയില്‍നിന്നു പിന്‍മാറിയത്. സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലും തൊഴില്‍, വ്യവസായം തുടങ്ങിയ മേഖലകളിലും ഉമ്മന്‍ ചാണ്ടിയുടെ ഭരണപരിഷ്‌കാരങ്ങള്‍ നാടിനു പുതിയ ദിശാബോധം നല്കി. സ്മാര്‍ട്ട് സിറ്റി അടക്കമുള്ള വന്‍കിട പദ്ധതികളും ചെറുകിട പദ്ധതികളും കേരളത്തിന്റെ മുഖഛായ തന്നെ മാറ്റാന്‍ പര്യാപ്തമായിരുന്നു. മുഖ്യമന്ത്രിയായി ചുമതല ഏറ്റയുടനെ 14 ജില്ലകളിലും ജനങ്ങള്‍ക്കിടയിലേക്കിറങ്ങി നേരിട്ടു പരാതി ഏറ്റുവാങ്ങി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയാകട്ടെ സംസ്ഥാനത്തെ തന്നെ ആദ്യസംഭവമായിരുന്നു. വാര്‍ത്താമാധ്യമങ്ങള്‍ ഇതിന് നല്കിയ പ്രാധാന്യം തന്നെ ഇക്കാര്യം അടിവരയിടുകയും ചെയ്തു.


ഒന്നരവര്‍ഷംകൊണ്ട് അതിവേഗം ബഹുദൂരം സംസ്ഥാനത്തെ വികസനപാതയിലൂടെ മുന്നോട്ടു നയിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അതിനായി ഓരോ ദിവസവും ഓഫീസില്‍ ചെലവാക്കുന്നത് 18 മണിക്കൂര്‍. സംസ്ഥാനത്ത് 20,000 കോടി രൂപയുടെ കേന്ദ്രനിക്ഷേപം കൊണ്ടുവന്നതോ, വന്‍കിട പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയതോ അല്ല മുഖ്യമന്ത്രിയെന്ന നിലയ്ക്കുള്ള തന്റെ നേട്ടമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വിലയിരുത്തല്‍. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം തുടങ്ങിയ എല്ലാ ക്ഷേമപദ്ധതികളും എല്ലാമാസവും ഒന്നാംതീയതി കൃത്യമായി നല്കാന്‍ തീരുമാനിച്ചതാണ് മുഖ്യമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം, നൂറുദിന പരിപാടി, 315 വാര്‍ഷിക പരിപാടി, വിഷന്‍ 2010ല്‍ 10+3+3+ പരിപാടികള്‍, സ്വാതന്ത്ര്യദിന ഒമ്പതിന പരിപാടികള്‍, വിശപ്പില്ലാത്ത കേരളം, മൂന്നുരൂപ നിരക്കില്‍ അരി, ദരിദ്രവിഭാഗങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ, സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ട തുടങ്ങി ദരിദ്ര ജനവിഭാഗങ്ങളെ അഭ്യുന്നതിയിലേക്ക് നയിക്കുന്ന പദ്ധതികളല്‍ മാത്രം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഒതുങ്ങുന്നില്ല.


സംസ്ഥാനത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട സര്‍ക്കാര്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനല്‍, വിഴിഞ്ഞം തുറമുഖം, സ്മാര്‍ട്ട് സിറ്റി, ഡ്രീംസിറ്റി, കൊച്ചി മെട്രോറെയില്‍, എയര്‍ കേരള, റോഡ് വികസനം തുടങ്ങി കേരളത്തില്‍ മുഖഛായ തന്നെ മാറ്റിക്കുറിച്ച പദ്ധതികള്‍ക്കും തുടക്കം കുറിച്ചു. മുക്കാല്‍ വര്‍ഷത്തിനിടയില്‍ പ്രതിപക്ഷവുമായി ഒരുഡസനോളം തവണ ചര്‍ച്ച നടത്തിയ മുഖ്യമന്ത്രിയെന്ന ബഹുമതിയും ഉമ്മന്‍ ചാണ്ടിക്ക് സ്വന്തം. അങ്ങിനെ വികസനമെന്നത് കേരളത്തിന്റെ അജണ്ടയാക്കി മാറ്റാന്‍ ഉമ്മന്‍ചാണ്ടിക്ക് സാധിച്ചു. അതുവഴി ലോക രാഷ്ട്രങ്ങള്‍ക്കുമുന്നില്‍ കേരളത്തെ സ്മാര്‍ട്ടാക്കിയ സ്മാര്‍ട്ട് മുഖ്യമന്ത്രിയെന്ന പേരും ഉമ്മന്‍ ചാണ്ടിക്കു മാത്രം. ആകാശം അതിരുകളാക്കി സംസ്ഥാനത്തിന്റെ വികസനം സ്വപ്നം കാണുന്ന ഉമ്മന്‍ ചാണ്ടി ആ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനാണ് ഇപ്പോള്‍ ഓഫീസ് പ്രവര്‍ത്തനവും അദ്ദേഹം സുതാര്യമാക്കിയത്. അതാകട്ടെ ഉദ്യോഗസ്ഥരുടെ നടപടി മൂലം അപഹാസ്യമാവുകയും ചെയ്യു

1 അഭിപ്രായം:

  1. താങ്കള്‍ ഡെയിലി മലയാളത്തില്‍ നിന്നും പകര്‍ത്തിയതാണോ അതോ ഡെയിലി മലയാളം താങ്കളുടെ ബ്ലോഗ് പകര്‍ത്തിയതാണോ??

    http://www.dailymalayalam.co.uk/index.php?p=news_details&catid=4&newsid=8836

    മറുപടിഇല്ലാതാക്കൂ