2011, ജൂലൈ 10, ഞായറാഴ്‌ച

മലയാളപത്രപ്രവര്‍ത്തനം പുരുഷപീഡനത്തിലേക്കോ?


മലയാളപത്രപ്രവര്‍ത്തനം പുരുഷപീഡനപ്രവര്‍ത്തനമായി മാറിയോ? ഒരു സൂര്യനെല്ലി കഴിഞ്ഞതോടെ ആണ്‌ പെണ്ണിന്റെ നേരെ നോക്കിയാല്‍ അതും പീഡനമായി മാറുന്നു. പീഡനത്തിന്റെ ഫ്‌ളാഷ്‌ റ്റി.വി ചാനലുകളില്‍ വന്ന്‌ വന്ന്‌ ഇപ്പോള്‍ യുകെജി കാരന്‍ എല്‍കെജികാരിയെ പീഡിപ്പിച്ച്‌ കൊല്ലുന്നിടത്തോളം വരെയെത്തി കാര്യങ്ങള്‍.
തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ഇപ്പോഴത്തെ മന്ത്രി പി.ജെ ജോസഫ്‌ മൊബൈല്‍ മെസ്സേജിലൂടെ ഒരു സ്‌ത്രീയെ പീഡിപ്പിക്കാന്‍ ക്ഷണിച്ചുവെന്നായിരുന്നു പത്രക്കാരുടെ എക്‌സ്‌ക്ലുസീവും ചാനലുകാരുടെ ഫ്‌ളാഷും. ഒടുവില്‍ പരാതിക്കാരിയും ഭര്‍ത്താവെന്നവകാശപ്പെടുന്ന യുവാവും തെറ്റി. യുവതി പരാതി നല്‍കി, യുവാവ്‌ ജയിലിലുമായി. നാടെങ്ങും ബന്ധുത കൂടുന്ന യുവാവിന്റെ അഞ്ചാമത്തെ ഭാര്യയായിരുന്നത്രെ മന്ത്രിക്കെതിരേ മെസേജ്‌ പരാതിയുമായെത്തിയ സ്‌ത്രീ. ഇടുക്കിയിലെ പത്രക്കാരില്‍ ചിലര്‍ ഈ തട്ടിപ്പുകാരനായ യുവാവിനെ ക്രൈം വാരികയുടെ ജില്ലാ ലേഖകനാക്കുകയും ചെയ്‌തു. റ്റി.പി നന്ദകുമാറും പറഞ്ഞു, ഇവന്‍ എന്റെ ലേഖകനാണെന്ന്‌. എന്തായാലും ചക്കിന്‌ വച്ചത്‌ കൊക്കിനു കൊണ്ടു എന്നു പറഞ്ഞതു പോലായി മെസേജ്‌ പീഡനം.
2011 ജൂലൈ ആറ്‌ ബുധനാഴ്‌ച മലയാള മനോരമ കോട്ടയം എഡിഷനില്‍ വര്‍ത്തമാനം പേജില്‍ ഒരു ബോയ്‌സ്‌ വാര്‍ത്തയുണ്ടായിരുന്നു. അപമാനിക്കാന്‍ ശ്രമം, യുവാവിനെ യുവതി അടിച്ചുവീഴ്‌ത്തിയെന്നായിരുന്നു വാര്‍ത്ത. ഒപ്പം പ്രതിയായ യുവാവിന്റെ ഫോട്ടോയും. വാര്‍ത്ത തയ്യാറാക്കിയ ലേഖകന്‍ പോലീസിനെയും കുറ്റപ്പെടുത്തിയിരുന്നു. യുവതിയുടെ വേഷം ശരിയല്ലെന്ന്‌ പോലീസ്‌ പറഞ്ഞെന്നും യുവാവിനെ പോലീസ്‌ വിട്ടയച്ചുവെന്നും ലേഖകന്‍ വച്ചുകാച്ചി.
തൊടുപുഴയിലെ ഒരു ഫാക്‌ടറിയിലെ ഡ്രൈവറാണ്‌ യുവാവ്‌. എറണാകുളത്തിനുള്ള യാത്രയ്‌ക്കിടയില്‍ ഓമ്‌നി വാന്‍ നിര്‍ത്തി പുറത്തിറങ്ങി റോഡില്‍ നിന്ന്‌ മൊബൈലില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍ അതുവഴി കടന്നു പോയ യുവതിയുടെ കൈയ്യില്‍ അറിയാതെ തട്ടുകയും യുവതിയുടെ കൈയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ റോഡില്‍ വീഴുകയും ചെയ്‌തു. ഇതില്‍ ക്ഷുഭിതയായ മോഡേണ്‍ വസ്‌ത്രധാരിയായ യുവതി യുവാവിന്റെ കരണത്തടിക്കുകയായിരുന്നു. അപ്രതീക്ഷിതമായി അടി കിട്ടിയതോടെ യുവാവ്‌ പ്രതിരോധിക്കാന്‍ ശ്രമിച്ചു. ചുറ്റും കൂടിയ നാട്ടുകാരും കൈക്കരുത്ത്‌ കാട്ടി യുവാവിനെ പോലീസ്‌ സ്റ്റേഷനിലെത്തിച്ചു. പോലീസിന്‌ സത്യാവസ്ഥ മനസിലായതോടെ യുവാവിനെ വിട്ടയച്ചതാണ്‌ മനോരമ ലേഖകന്റെ രോഷത്തിന്‌ കാരണം.
ഒരു പത്രലേഖകന്‍ വിചാരിച്ചാല്‍ ആരുടെയും മാനം കളയാം. മനോരമസാരഥികള്‍ അറിയുന്നുവോ ഈ യുവാവിന്റെ മനോനില. എന്തായാലും ഫാക്‌ടറി ഉടമ സത്യാവസ്ഥത മനസിലാക്കിയതുകൊണ്ട്‌ യുവാവിന്റെ ഡ്രൈവറുപണി പോയില്ല. മാനം മാത്രം പോയി.
ഇതിന്‌ ആരു സമാധാനം പറയും.,?
യുവാവിന്റെ കമ്പനി ഉടമയുടെ ഫോണ്‍ നമ്പര്‍ : 9847084885

1 അഭിപ്രായം: